മോഹങ്ങൾ പൂവണിഞ്ഞു

ഒരു മാസത്തിനകം ആ നിഗമനം ശരിയാണോ എന്ന് പരീക്ഷിക്കാനുള്ള അവസരം രാജന് കിട്ടി. ഗൾഫില് ജോലി ചെയ്യുന്ന കൂട്ടുകാരൻ അവധിക്കുവന്നപ്പോൾ വീട്ടില് വന്നു. രാജനോട് സംസാരിക്കുന്നതിനിടയില് അയാൾ ചോദിച്ചു.
‘എടാ രാജാ, ഇവിടെയെങ്ങാനും ഉണ്ടോടാ നല്ല ചരക്കുകള് വല്ലതും. രണ്ടു കൊല്ലം ഗൾഫില് കിടന്ന് ആകാശത്തിലേക്ക് നോക്കി വെടിവെച്ചതാണെടാ. അവധിക്കാലമെങ്കിലും നല്ലപോലെ ഉപയോഗിക്കണമെന്നാടാ പ്ലാൻ.’പെട്ടെന്ന് രാജൻ അമ്മുക്കുട്ടിയെ ഓർത്തു. ഇയാൾ ഈ നാട്ടുകാരനല്ല. തിരിച്ചു പോകുന്ന വഴി അമ്മുക്കുട്ടിയെ സന്ദര്‍ശിച്ചിട്ട് തിരിച്ചുപോയാല്പിന്നെ ഒരിക്കലും കാണില്ല. പേരുദോഷമില്ല ബാദ്ധ്യതകളില്ല.
‘ഫസ്റ്റ് ക്ലാസ് ചരക്കുണ്ട്. ശ്രീവിദ്യാകട്ടാണ്. പക്ഷെ ചാര്ജിച്ചിരി കൂടുതലാ.’ രാജൻ പറഞ്ഞു.
‘ഏത്രയാകും.’
‘ഒരു അയ്യായിരം എങ്കിലും ആകും.’ രാജൻ കുറച്ച് കൂടിയ തുക പറഞ്ഞു.
‘അതൊന്നും വലിയ കൂടുതലല്ലടാ. ബോംബെയില് ഞാൻ പത്തു കൊടുത്തതാ.’
‘എങ്കില് ചോദിച്ചു നോക്കാം. ഒത്തിരി ബുക്കിംഗ് ഉള്ള പാർട്ടിയാ. പോകുന്ന വഴിക്ക് അതിലെ കയറാം.’
അയാൾ മടങ്ങിപ്പോകാൻ ഇറങ്ങിയപ്പോൾ രാജനും കുടെ കാറിൽ കയറി. അമ്മുക്കുട്ടിയുടെ വീടിന്റെ മുമ്പില് കാറ് നിർത്തി ‘ചോദിച്ചിട്ട് വരാം’ എന്നു പറഞ്ഞ് രാജൻ അകത്തേക്ക് പോയി. ഇത്തവണയും താൻ ഇളിഭ്യനായി തിരിച്ചു പോരേണ്ടി വരുമോ എന്ന പേടിയുണ്ടായിരുന്നെങ്കിലും രാജൻ അമ്മുക്കുട്ടിയോട് കാര്യങ്ങൾ പറഞ്ഞു. എണ്ണായിരം രൂപയെങ്കിലും ചോദിക്കണമെന്ന് രാജൻ അഭിപ്രായപ്പെട്ടു. രാജൻ പ്രതീക്ഷിച്ചതുപോലെ അമ്മുക്കുട്ടി സമ്മതിച്ചു. പെണ്കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലായിരുന്നു. നല്ല സമയം.

‘എങ്കില് പുറത്തേക്കിറങ്ങി വല്ലതും ചെയ്യാമോ. അയാളും അമ്മുക്കുട്ടിയേ ഒന്നു കാണട്ടേ.’ തിരിച്ചു രാജൻ കാറിനടുത്തെത്തിയപ്പോഴേക്കും അമ്മുക്കുട്ടി പുറത്തിറങ്ങി, ഒരു ടൗവല് വിരിച്ചിടാനെന്ന ഭാവേന.
അയാള് അമ്മുക്കുട്ടിയേ കണ്ടതേ പറഞ്ഞു.
ഉഗ്രൻ ചരക്കാടാ, രാജാ.’
‘പക്ഷേ ഒരു പ്രശ്നം. എണ്ണായിരമാ ചോദിക്കുന്നത്. ഒരു മണിക്കുർ സമയം ഉണ്ടെന്ന് പറഞ്ഞു.’
‘എട്ട് എങ്കിൽ എട്ട്. സമ്മതം.’
അങ്ങനെ ജീവിതത്തിൽ ആദ്യമായി അമ്മുക്കുട്ടി ഒരു മണിക്കുർ കൊണ്ട് എണ്ണായിരം രൂപയുണ്ടാക്കി. ബാദ്ധ്യതകളും പേരുദോഷവുമില്ലാതെ. രാജൻ അമ്മുക്കുട്ടിയുടെ രഹസ്യ ബിസിനസ് പാർട്ട്നറായി. ഗൾഫില് തിരിച്ചെത്തി അയാൾ, രാജൻ സംഘടിപ്പിച്ച ചരക്കിനെപ്പറ്റി പറഞ്ഞതുകൊണ്ടായിരിക്കണം അവധിക്കു വന്ന പല ഗള്ഫുകാരുടെയും ഫോൺ രാജനെ തേടി എത്തി. അമ്മുക്കുട്ടിയുടെ ബിസിനസ് അങ്ങനെ വർദ്ധിച്ചു. ബാങ്കിലേ ലോൺ വീട്ടി. ഒരു കൊല്ലം കഴിഞ്ഞ് രാജൻ ഗൾഫിന് പോകുന്നതിന് മുമ്പ്തന്നെ ചായക്കട പുതുക്കി പണുതു. സുകുമാരൻ ചേട്ടനോട് അപ്ലയൻസ് സ്റ്റോർ തുടങ്ങാനെന്നും പറഞ്ഞ് കാശ് കടം മേടിച്ച് രാജൻ അതിന് തൊട്ടടുത്ത പലചരക്കുകട വാങ്ങി. ചായക്കടയുടെയും രാജന്റെ കടയുടെയുമിടയിലുള്ള ഭിത്തി ആരുമറിയാതെ പൊളിച്ചൊരു രഹസ്യവാതിലുണ്ടാക്കി. രാജന് ഗൾഫിന് പോകാൻ വീസാ കിട്ടിയപ്പോൾ അപ്ലയൻസ് കട അടച്ചുപൂട്ടി. അതിനകം അവിടം ഒരു ബെഡ്റുമാക്കി മാറ്റിയ കാര്യം നാട്ടുകാരറിഞ്ഞില്ല. ബിസിനസ് മൊത്തമായും വീട്ടിൽ നിന്ന് മാറ്റി അവിടെയായി. പക്ഷേ ഇതിനോടകം പെണ്കുട്ടികളും അമ്മയുടെ ബിസിനസ് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞിരുന്നു.

അടുത്ത പേജിൽ തുടരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *