ഓർക്കാപ്പുറത്ത് വീണു കിട്ടിയ സ്വർഗ്ഗം

രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍, എനിയ്ക്ക് ബോറടിച്ചുതുടങ്ങിക്കാണുമെന്ന് വല്ല്യമ്മ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും ബോറടിതന്നെയാണെന്നും, അതുകൊണ്ട് ഒരു ജോലി കണ്ടെത്തുകയാണ് എന്‍റെ പ്രഥമലക്ഷ്യമെന്നുമുള്ള മറുപടികേട്ടപ്പോള്‍ ഗള്‍ഫിലുള്ള മക്കളോട് അതെപ്പറ്റി പറയാമെന്നായി വല്ല്യമ്മ.


പിന്നെ ഞങ്ങളുടെ സംസാരം റീമയെക്കുറിച്ചായി. സ്വന്തം മകളേക്കാള്‍ തനിയ്ക്കിഷ്ടം റീമയെയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, ഇതുപോലെയൊരു മരുമകളെ ഇക്കാലത്ത് കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു.


ആരും ഉപയോഗിയ്ക്കാതെ കിടക്കുന്നതിനാല്‍  മുറികളില്‍ നിറയെ പൊടിയാണ്. അതുകൊണ്ട് എന്നോട് റീമയുടെ മുറിയില്‍ കിടന്നോളാന്‍ വല്ല്യമ്മ പറഞ്ഞു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീയുടെമുറിയില്‍(എന്‍റെ അമ്മയുടെയൊഴികെ) കിടക്കുന്നത്. ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

കിടക്കവിരിയിലും, തലയിണയിലുമെല്ലാം വളരെ സുഖകരമായൊരു സുഗന്ധമുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ ചില ദുര്‍‌വിചാരങ്ങള്‍ തലപൊക്കിയെങ്കിലും, എനിയ്ക്ക് റീമചേച്ചിയോടുള്ള ബഹുമാനത്തെയോര്‍ത്ത് ഞാന്‍ അവയെല്ലാമടക്കി.


രണ്ട് ദിവസങ്ങള്‍ അങ്ങനെ ഒരു വിശേഷവുമില്ലാതെ കടന്നുപോയി. ബുധനാഴ്ച വൈകുന്നേരം കാര്യങ്ങളൊക്കെയൊതുക്കി വീട്ടില്‍ പോകാന്‍ തയ്യാറായി ഞാന്‍ നില്ക്കു കയാണ്.
എന്നാല്‍ ട്രാഫിക് കുരുക്ക് കാരണം ചേച്ചി രാത്രി 7:30-നാണ് വന്നത്. ആ സമയത്ത് ഞാന്‍ തിരക്കിട്ട് വീട്ടില്‍ പോകാനൊരുങ്ങുന്നത് കണ്ടപ്പോള്‍ ചേച്ചി അത്ഭുതപ്പെട്ട് എന്നോട് ചോദിച്ചു, “എന്തായാലും നീയവിടെ ഒറ്റയ്ക്കാണ്. ഭക്ഷണമുണ്ടാക്കിത്തരാന്‍ നിന്‍റെ അമ്മയവിടെയില്ല.

നീ കല്ല്യാണം കഴിച്ചിട്ടുമില്ല. അതുകൊണ്ട് ഇന്നുരാത്രി ഇവിടെ താമസിച്ചിട്ട് നീ നാളെപോയാല്‍ മതി.” വല്ല്യമ്മയും അവളെ പിന്താങ്ങിയപ്പോള്‍ എനിയ്ക്ക് സമ്മതിയ്ക്കേണ്ടിവന്നു.
കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയശേഷം, ഡ്രസ്സ് മാറി ഒരു ലൈറ്റ് ബ്ലൂകളര്‍ നൈറ്റിധരിച്ച് അവള്‍ അടുക്കളയിലേയ്ക്ക് പ്രവേശിച്ചു.

അവിടെ സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ചേച്ചി എന്നെ വിളിച്ചു. കുറേനേരം ടിവികണ്ട് മടുത്തപ്പോള്‍ ഞാന്‍ ചെയ്ത പണിയാണെന്നു പറഞ്ഞപ്പോള്‍ എന്‍റെ പുറത്ത്തട്ടി അഭിനന്ദിച്ചിട്ട് പറഞ്ഞു, “നിന്‍റെ ഭാര്യ ഭാഗ്യമുള്ളവളായിരിക്കും. എന്തായാലും നീ റെസ്റ്റെടുക്ക്, അരമണിക്കൂറിനുള്ളില്‍ ഡിന്നര്‍ റെഡിയാകും.”

ടിവിയില്‍ സ്റ്റാര്‍സിങ്ങറിന്‍റെയും, കണ്ണീര്‍ സീരിയലിന്‍റെയും സമയമായിരുന്നതിനാല്‍ ഞാന്‍ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു. ചേച്ചിയുടെ വീട്ടുവിശേഷങ്ങളും, അപ്പച്ചന്‍റെ അസുഖത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. എന്‍റെ കഴിഞ്ഞ രണ്ട്ദിവസങ്ങള്‍ എങ്ങനെയായിരുന്നെന്ന് ചേച്ചി ചോദിച്ചപ്പോള്‍ തരക്കേടില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു.

പിന്നെ അരമണിക്കൂര്‍നേരം ഞങ്ങള്‍ പലകാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. ചേച്ചിയുടെ വിശാലമായ അറിവും, ചിന്താഗതികളും കേട്ടപ്പോള്‍ അവരോടുണ്ടായിരുന്ന എന്‍റെ ബഹുമാനം വര്‍ദ്ധിച്ചു. എന്‍റെ ജീവിതത്തിലതുവരെ ഞാന്‍ ഒരു സ്ത്രീയോടും അത്രയും നേരം സംസാരിച്ചിട്ടില്ല, കാരണം ഒരിക്കലും ഒരു സ്ത്രീയെ പിടിച്ചിരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

സ്ത്രീകളുമായി ഇടപഴുകുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്നും, അവര്‍ക്ക് പരിഗണന നല്‍ക‍ണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.

അടുത്ത പേജിൽ തുടരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *